ന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലെ പെൻഷനെ വിമർശിച്ച് സുപ്രീം കോടതി. രണ്ടുവർഷം സേവനം നടത്തുന്നവർക്ക് പെൻഷൻ കൊടുക്കുന്ന സംവിധാനം രാജ്യത്ത് എവിടെയും ഇല്ലെന്നാണ് സുപ്രീം കോടതിയുടെ വിമർശനം.
കെഎസ്ആര്‍ടിസി പെന്ഷന് മുടങ്ങുന്നത് പരിഗണിക്കുമ്പോളായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പെന്ഷന് രാജ്യത്തെവിടെയുമില്ല. സർക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.