മുംബൈ : മുതിർന്ന കോൺഗ്രസ്മു നേതാവും, മുൻഗവർണ്ണറുമായിരുന്നകെശങ്കരനാരായണൻ അന്തരിച്ചു.90വയസായിരുന്നു.വാർദ്ധ്യസഹജ മായഅസുഖങ്ങൾബാധിച്ച്ചികിത്സയിലായിരുന്നു.പാലക്കാട്ടെശേഖരിപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മഹാരാഷ്‌ട്ര, അസം, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, നാഗാലാന്റ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം.

1991ലും1987ലുംഒറ്റപ്പാലംനിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹം എ.കെ. ആന്റണി, കെ. കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവ രാഷ്‌ട്രീയത്തിൽ നിന്നു മാറി. 1966 മുതൽ 2001 വരെ 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. അനുപമം ജീവിതം ആത്മകഥയാണ്.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് ഷൊർണൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോൺഗ്രസിൽ ചേർന്ന് മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായി സേവനമനുഷ്ഠിച്ചു

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാനായിരുന്നു. 1977-1978 സമയത്ത് കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ പ്രവർത്തിച്ചു. കൃഷി, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.

2007-2009 വരെ നാഗാലാന്റ് ഗവർണറായി പ്രവർത്തിച്ചു. അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലും താത്ക്കാലിക ഗവർണർ ആയിരുന്നു. 2009 ൽ രാഷ്‌ട്രപതി ഭരണം നിലനിന്നിരുന്ന ജാർഖണ്ഡ് ഗവർണർ ആയി. 2011 സെപ്റ്റംബർ 8 നും 2012 മെയ് 3 നും ഇടയിൽ ഗോവ ഗവർണറായും അധിക ചുമതലയേറ്റു. മഹാരാഷ്‌ട്ര ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്ന രാഷ്‌ട്രീയ നേതാവായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here