തിരുവനന്തപുരം:സന്ദീപാനന്ദഗിരിയുടെആശ്രമം കത്തിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സു രേന്ദ്രൻ. വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിന്പിന്നിലിരുത്തിചവിട്ടുന്നജഗദീഷിന്റെ ചിത്രമാണ് സു രേന്ദ്രൻ ഫേസ്ബുക്കിൽ പരിഹാസരൂപേണ പങ്കിട്ടത്. ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്നപോലീസ് എന്ന വാചകവും കുറിച്ചിട്ടുണ്ട്.
തിരുവനന്തപുരം കുണ്ടമൺകടവിലുള്ള സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായപ്രകാശ്എന്നആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരുംചേർന്നാണ്എന്നാണ് കഴിഞ്ഞ ദിവസമുണ്ടായ വെളിപ്പെടുത്തൽ. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവ രിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.
ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ പ്രതികരണവുമായി സന്ദീപാനന്ദഗിരിയും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് തന്നെയാണ് ഇതിന് പിന്നിൽ എന്നാണ് അന്നും ഇന്നും പറഞ്ഞത്.കേസ്വൈകിയതിനെക്കുറിച്ചല്ല, ഇപ്പോഴത്തെ കണ്ടെത്ത ലാണ് പ്രധാനമെന്നും സ്വാമി പറഞ്ഞു.