ഹൈക്കോടതി
കൊച്ചി: സ്‌കൂള്‍ യുവജനോത്സവത്തിലെ മത്സരാര്‍ഥികള്‍ക്ക് സ്റ്റേജില്‍ തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധം മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും സ്റ്റേജ് മാനേജര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി. മത്സരാര്‍ഥികളില്‍ നിന്ന് സ്റ്റേജില്‍ വീഴുന്ന ആഭരണങ്ങള്‍, വളപ്പൊട്ടുകള്‍, പിന്നുകള്‍, തുണി തുടങ്ങിയവ തുടര്‍ന്നു മത്സരിക്കാനെത്തുന്നവര്‍ക്ക് തടസമോ ബുദ്ധിമുട്ടോ ഉണ്ടാക്കരുത്.

ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ സംഘനൃത്തയിനത്തില്‍ മത്സരിച്ചെങ്കിലും സ്റ്റേജിലുണ്ടായ തടസം പ്രകടനത്തെ ബാധിച്ചെന്നും തന്‍റെ ടീമിനു സംസ്ഥാന കലോത്സവത്തിലേക്ക് സെലക്ഷന്‍ ലഭിച്ചില്ലെന്നുമാരോപിച്ച് തിരുവനന്തപുരം സ്വദേശിനി കൃഷ്ണപ്രിയ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് ഈ നിര്‍ദേശം നല്‍കിയത്.

നൃത്തയിനങ്ങളിലെ മത്സരാര്‍ഥികളില്‍ നിന്ന് സ്റ്റേജില്‍ വീഴുന്ന ആഭരണങ്ങളും പിന്നുകളുമൊക്കെ തൊട്ടുപിന്നാലെ മത്സരിക്കാനെത്തുന്നവര്‍ക്ക് അപകടമുണ്ടാക്കുന്നെന്നും ഇവരുടെ പ്രകടനത്തെ ബാധിക്കുന്നെന്നും വ്യാപകമായി പരാതികളുയര്‍ന്നിരുന്നു. സംഘ നൃത്തയിനത്തില്‍ തങ്ങളുടെ ടീമിനു തൊട്ടുമുമ്പ് മത്സരിച്ച ടീമിലെ ഒരു മത്സരാര്‍ത്ഥിയില്‍ നിന്നും താഴെ വീണ തുണി പിന്നീടു മത്സരിക്കാനെത്തിയ തന്‍റെ കാലില്‍ ചുറ്റിയതിനാല്‍ ഭംഗിയായി നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇതു മത്സരത്തെ ബാധിച്ചെന്നും ഹര്‍ജിക്കാരി പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കമ്മിറ്റി തള്ളി. തുടര്‍ന്നാണ് മത്സരത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം ഹൈക്കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ കണ്ട് വസ്തുത ബോധ്യപ്പെട്ട സിംഗിള്‍ബെഞ്ച് ഹര്‍ജിക്കാരിയുടെ അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കമ്മിറ്റിക്കു നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here