പാലാ: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് അ കമ്പടി വാഹനത്തിന്റെ അമിത വേഗതയിൽ റിപ്പോർട്ട് തേടി കോടതി. പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷൽ മജിസ് ട്രേറ്റ് ജി. പദ്മകുമാറാണ് കുറവിലങ്ങാട് എസ്എച്ച്ഒ യെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടിയത്.
കുറവിലങ്ങാട് കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം അപകടകരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. മജിസ്ട്രേറ്റിന്റെ വാഹനം ഉൾ പ്പെടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലീസ് വാഹനം കടന്ന് പോയത്.
സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റി പ്പോർട്ട് 17ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശി ച്ചിട്ടുണ്ട്.