കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അധ്യാപകൻ കുത്തി ക്കൊലപ്പെടുത്തിയ വനിതാ ഡോക്ടർ വന്ദന ദാസിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ രാത്രി എട്ടോടെയാണ് മൃതദേഹം എത്തിച്ചത്.
മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെയുള്ളവരും വന്ദനയുടെ വീട്ടിലെത്തി. മൃതദേഹം വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേ ക പന്തിലിൽ പൊതുദർശനത്തിനുവച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പിൽ നടക്കും.
വന്ദനയുടെ മരണവാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് മുട്ടുചിറപട്ടാളമു ക്കിലെ വീട്ടിലേക്കെത്തുന്നത്