തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ ഇത്തവണത്തെ അവധിക്ക് ഒരു പ്രത്യേകതയുണ്ട്. കുട്ടികളുടെ കളക്ടർമാമൻ വി ആർ കൃഷ്ണ തേജ തൃശൂർ ജില്ലാ കളക്ടറായ ശേഷം ആദ്യമായി പ്രഖ്യാപിക്കുന്ന അവധി കൂടിയാണിത്.
മുൻപ് ആലപ്പുഴ കളക്ടർ ആയിരുന്ന സമയത്താണ് കൃഷ്ണ തേജയുടെ സ്കൂൾ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നത്. ശേഷം അദ്ദേഹത്തിന് കുട്ടികൾക്കിടയിൽ കളക്ടർമാമൻ എന്നൊരു വിളിപ്പേരും വന്നിരുന്നു. ഇപ്പോഴിതാ തൃശൂരിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്അവധിപ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
പ്രിയപ്പെട്ട കുട്ടികളെ,
രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്.
അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.