69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരംചുണ്ടന്കന്നിക്കിരീടം.പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. തുടർച്ചയായനാലാംകിരീടമാണ്പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് സ്വന്തമാക്കിയത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം. കാട്ടില്‍ തെക്കെതില്‍ ചുണ്ടന് നാലാം സ്ഥാനം മാത്രമാണ്  നേടാനായത്.

ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടനും (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) രണ്ടാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും (യുബിസി കൈനകരി) മൂന്നാം ഹീറ്റ്‌സില്‍  കാട്ടില്‍ തെക്കേതിലും (കെപിബിസി കേരള) നാലാം ഹീറ്റ്‌സില്‍ തലവടിയും (ടിബിസി തലവടി), അഞ്ചാം ഹീറ്റ്‌സില്‍ നിരണം എന്‍സിഡിസിയും ഒന്നാമതെത്തുകയായിരുന്നു. ഇതില്‍ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടന്‍വള്ളങ്ങളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെയാണ് അഞ്ചാമതായ നിരണം എന്‍സിഡിസി പുറത്തായത്.

ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് പുന്നമട കായലില്‍ ആവേശത്തിരയിളക്കി നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി ജലമേള ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഒന്‍പതു വിഭാഗങ്ങളിലായി പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here