കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെകമ്പനിസിഎംആർഎലിൽനിന്ന് മാസപ്പടി വാങ്ങി യെന്ന ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻ വസ്‌റ്റിഗേഷൻ അന്വേഷണം തുടങ്ങി. സിഎംആർ എലിന്റെ ആലുവയിലെ ഓഫീസിൽ എസ്എഫ് ഐഒ റെയ്‌ഡ് നടക്കുകയാണ്.
ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃ ത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. മുൻകൂട്ടി അറിയിക്കാതെ രാവിലെ ഒൻപതിന് എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഉപയോഗി ക്കരുതെന്ന് നിർദേശം നൽകിയശേഷമാണ് പരി ശോധന ആരംഭിച്ചത്.
എക്സാലോജിക്ക്-സിഎംആർഎൽ ഇട പാടുകളാണ് എസ്എഫ്ഐഒ അന്വേഷിക്കുക.
എക്സാലോജിക്കിന് എതിരായ എസ്എഫ്ഐ ഒയുടെ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും.