ഓട്ടോ വിളിച്ചുകൊണ്ടുപോയി അക്രമം; രണ്ടു യുവാക്കള്‍ ആശുപത്രിയില്‍

0
5

വടകര: സുഹൃത്തുക്കളായ രണ്ടു പേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചവശരാക്കിയതായി പരാതി. ചോറോട് കക്കാട്ട് കൈതക്കണ്ടി റാഷിദ് (22), ബറാത്തീന്റവിട ഫാജിസ് (23) എന്നിവര്‍ക്കാണ് ഗുണ്ടകളുടെ അക്രമത്തില്‍ പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഫാജിസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും റാഷിദിനെ വടകര സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവറായ റാഷിദിനെ ഇന്നലെ പുലര്‍ച്ചെ രണ്ടരക്ക് ഓട്ടം പോകാനുണ്ടെന്നു പറഞ്ഞ് വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു കിലോമീറ്റര്‍ അകലെ മീത്തലങ്ങാടി ജുമുഅത്ത് പള്ളിക്കു പിന്നിലെ കാട്ടില്‍ കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അക്രമികള്‍ റാഷിദിനെ കൊണ്ട് ഫാജിസിനെ വിളിച്ചുവരുത്തി. പിന്നീട് ഫാജിസിനു നേരെയായി മര്‍ദനം. അവശനിലയിലായ റാഷിദിനെ ഓട്ടോറിക്ഷയില്‍ വീട്ടിനു മുന്നില്‍ തള്ളിയ ശേഷം അക്രമിസംഘം സ്ഥലംവിടുകയായിരുന്നു. പിന്നീട് രണ്ടു പേരേയും ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഫാജിസിനു കേള്‍വിക്കു തകരാറുണ്ട്. വാരിയെല്ലിനു പൊട്ടുമുണ്ട്. സംഭവം സംബന്ധിച്ച് വടകര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here