കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

0
6

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ്.

ഇന്നു രാവിലെ ഒന്‍പത് മണി മുതലാണ് പല വിതരണ കേന്ദ്രങ്ങളിലെയും സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നത്. വോട്ടര്‍പട്ടികയും അനുബന്ധ രേഖളും കൈപ്പറ്റിയ പോളിംഗ് ഓഫീസര്‍മാര്‍ സ്‌ട്രോംഗ് റൂമില്‍ നിന്ന് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും വാങ്ങി ബൂത്തുകളിലേക്ക് തിരിച്ചു. ഉച്ചയോടെ വോട്ടിംഗ് മെഷീന്റെ വിതരണം പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ വോട്ടിംഗ് മെഷീനുകളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി.

സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തികളാണുള്ളത്. 149 കേന്ദ്രങ്ങളില്‍ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. വിവിപാറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ബൂത്തുകളില്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിംഗ് രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. 2,61,51,534 പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത്. നാളെ വൈകുന്നേരം വോട്ടെടുപ്പ് പൂര്‍ത്തിയാക്കി സീല്‍ ചെയ്ത മെഷീനുകള്‍ ഉദ്യോഗസ്ഥര്‍ തിരിച്ച് സ്‌ട്രോങ് റൂമുകളില്‍ എത്തിക്കണം. 257 സ്‌ട്രോങ് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here