യാങ്കൂൺ: വടക്കൻ മ്യാൻമറിലെ ഖനിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 162 ആയി. കാചിൻ സംസ്ഥാനത്തെ ഹുപകാന്തിലുള്ള രത്നഖനിയിലാണ് അപകടമുണ്ടായത്. 162 പേരുടെ മൃതദേഹം പുറത്തെടുത്തതായി വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.
കനത്ത മഴയില്‍ കല്ലുകള്‍ ശേഖരിച്ചിരിക്കുന്നവരുടെ മുകളിലേക്ക് മണ്ണും പാറകളും ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹങ്ങൾ മണ്ണിനടിയിൽ പുതഞ്ഞ നിലയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ 54 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഖനിയില്‍ ജോലിക്കു പോകരുതെന്ന് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും പോലീസ് പറഞ്ഞു.