കേസുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാലും വിഷമമില്ല. ഇതിൽ എല്ലാ വൻ സ്രാവുകളും പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രിൻസിപ്പിൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ല. യുഡിഎഫ് ആയിരുന്നെങ്കില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വപ്നയെ ഐടി വകുപ്പിൽ നിയമിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരിക്കും ഇത് അന്വേഷിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻഐഎ അന്വേഷണത്തോട് സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി