കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമ പള്ളി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണു പള്ളി ഏറ്റെടുത്തത്. സബ് കളക്ടറുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു ഏറ്റെടുക്കൽ.
പ്രതിഷേധവുമായി പള്ളിയിൽ തന്പടിച്ചിരുന്ന അറുന്നൂറോളം യാക്കോബായ വിഭാഗം വിശ്വാസികളേയും മൂന്നു ബിഷപ്പുമാർ അടക്കം മതപുരോഹിതരേയും അറസ്റ്റ് ചെയ്തു നീക്കിയാണു പള്ളി ഏറ്റെടുത്തത്. പള്ളിയുടെ ഗേറ്റ് പൊളിച്ചാണു പോലീസ് അകത്തുകടന്നത്.
പള്ള ഏറ്റെടുത്തു കൈമാറാൻ ഹൈക്കോടതി നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റെടുക്കൽ. എറ്റടുത്ത വിവരം കളക്ടർ കോടതിയെ അറിയിക്കും.