തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വരും. ഈ ജില്ലകളുടെ അതിർത്തികൾ പോലീസ് അടയ്ക്കും.
തൃശൂരില്‍ പുറത്തിറങ്ങാന്‍ അനുമതി മരണം, ചികില്‍സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. പലവ്യഞ്ജനക്കട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. പഴം, പച്ചക്കറിക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രം. സാധനങ്ങളുടെ വിതരണം വാര്‍ഡുതല സമിതികള്‍ വഴിയും ഹോം ഡെലിവറിയായും മാത്രമാക്കി ചുരുക്കി.
എറണാകുളത്ത് പലവ്യഞ്ജനക്കട, ബേക്കറി എന്നിവ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തുറക്കാം. കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം. അടുത്തുള്ള കടകളില്‍നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കും. ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രം.
ഒരു വഴി മാത്രമാകും ഈ ജില്ലകളിലേക്കു പ്രവേശിക്കാനും പുറത്തു കടക്കാനും കഴിയുക. അവശ്യ സർവീസ് ജീവനക്കാർക്കും അടുത്ത ബന്ധുക്കളുടെ രോഗം, മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്കായി സഞ്ചരിക്കേണ്ടി വരുന്നവർക്കുമാണു ജില്ല കടന്നുള്ള സഞ്ചാരം അനുവദിക്കുക.
ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തിയ നാലു ജില്ലകളിൽ മത്സ്യം, പാൽ, പത്ര വിതരണം രാവിലെ എട്ടു മണിവരെ അനുവദിക്കും. ആറു മണിക്കകം പാൽ, പത്ര വിതരണം പൂർത്തിയാക്കണമെന്ന നിർദേശത്തിലാണു മാറ്റം വരുത്തിയത്.
ഈ ജില്ലകളിലും ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസം പ്രവർത്തിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു ബാങ്കുകൾ പ്രവർത്തിക്കുകയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.