ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡിവൈഎസ്പി മർദ്ദിച്ച സംഭവത്തിൽ അന്വേഷണം. സ്പെഷ്യൽ ബ്രാഞ്ചാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. മലങ്കര സ്വദശി മുരളീധരനാണ് മർദ്ദനമേറ്റത്.

സംഭവത്തിൽ മുരളീധരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. ഇതിന്റെ ഭാഗമായി സ്പെഷ്യൽ ബ്രാഞ്ച് മുരളീധരന്റെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. എസ് എൻ ഡി പി യൂണിയനുമായി ബന്ധപ്പെട്ട പരാതിയിൽ തൊടുപുഴ ഡിവൈഎസ്പി വിളിച്ചുവരുത്തി മർദ്ദിച്ചതായാണ് മുരളീധരന്റെ ആരോപണം.

സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് മുരളീധരനെയും സന്തോഷിനെയും ഡിവൈഎസ്പി വിളിപ്പിച്ചത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെ ബൂട്ടിട്ട് ചവിട്ടുകയും, മുഖത്തടിക്കുകയും ചെയ്തുവെന്നാണ് മുരളീധരൻ പറയുന്നത്. മുരളീധരനൊപ്പമുണ്ടായിരുന്ന സന്തോഷ് മർദ്ദനമേറ്റതായി സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം സംഭവം ഡിവൈഎസ്പി നിഷേധിച്ചു. വെറും വാക്കുതർക്കം മാത്രമാണ് ഉണ്ടായത് എന്നാണ് പോലീസിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here