53ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വിവാദത്തിൽ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും നടിക്കുള്ള അവാർഡ് വിൻസി അലോഷ്യസുമാണ് നേടിയത്.ഇതിൽ നടനുള്ള അവാർഡ് ലഭിക്കേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബനായിരുന്നു എന്നും ആരോപണമുണ്ട്

ഇതിനിടെ മികച്ച ബാലതരത്തിനുള്ള പുരസ്കാരവുമായി ബന്ധപ്പെട്ടും വിഭിന്ന അഭിപ്രായങ്ങൾ ഉയരുകയാണ്. ബാലനടിക്ക് അവാര്‍ഡ് ലഭിച്ചത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. മാളികപ്പുറം സിനിമിലെ ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നതാണ് ചർച്ചകൾ. ഇത് സംബന്ധിച്ച് അഞ്‍ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പോസ്റ്റിൻ്റെ പൂർണ രൂപം

ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാർഡ്
പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാൽ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സർക്കാരിന്റെ സ്വന്തം അവാർഡ്!! അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാർഡ് കിട്ടാനാണ് അല്ലേ?

മികച്ച ബാലതാരങ്ങൾ ആയ തന്മയയും ഡാവിഞ്ചിയും അഭിനയിച്ച ചിത്രങ്ങൾ കണ്ടിട്ടില്ല. അത് കൊണ്ടുതന്നെ വിലയിരുത്തി അവരുടെ അഭിനയത്തെ പ്രതി ഒന്നും പറയാനും ഇല്ല. എങ്കിലും ഒരു സ്‌പെഷ്യൽ ജൂറി പരാമർശം പോലും ആ കുഞ്ഞിന്റെ അഭിനയത്തിന് കിട്ടിയില്ല എന്നത് സങ്കടകരം. അവാർഡ് നേടിയ ആ കുട്ടികൾ മികച്ച രീതിയിൽ അഭിനയിച്ചിട്ട് ഉണ്ടാവും. അതിനെ മാനിക്കുന്നു, അംഗീകരിക്കുന്നു. പക്ഷെ ഇത്രയും പേരുടെ പ്രശംസയ്ക്ക് പാത്രമായ മാളികപ്പുറം സിനിമയിലെ കുട്ടികൾക്ക് ഒരു സ്പെഷ്യൽ ജൂറി പരാമർശം നടത്തി എന്ന് വച്ചു ആകാശം ഒന്നും ഇടിഞ്ഞു വീഴുമായിരുന്നില്ല. മികച്ച നടനായി മമ്മൂക്കയെ തെരഞ്ഞെടുത്തപ്പോൾ തന്നെ ചാക്കോച്ചന്റെ അഭിനയത്തെ ജൂറി പ്രശംസിക്കാൻ മനസ്സ് വച്ചല്ലോ. അത് പോലെ ഇതും ചെയ്യാമായിരുന്നു.

മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായ കുടുംബപ്രേക്ഷകർ എന്ന സിനിമാ സംസ്കാരത്തിലെ അവിഭാജ്യ ഘടകത്തെ തിരികെ കൊട്ടകകളിലെത്തിച്ചത് മാളികപ്പുറമാണ്. രണ്ട് വയസ്സുള്ള കുഞ്ഞ് മുതൽ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശി – മുത്തശ്ശന്മാർ വരെ തിയേറ്ററിനുള്ളിൽ കണ്ണിമ ചിമ്മാതെ ആസ്വദിച്ചു കണ്ട സിനിമ .കാതലുള്ള സിനിമയ്ക്ക് ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള പബ്ലിസിറ്റിയും പെയ്ഡ് പ്രൊമോഷനുകളും പെയ്ഡ് റിവ്യൂസും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കാമെന്ന് തെളിയിച്ച സിനിമ. ആ സിനിമയിൽ എല്ലാമെല്ലാം കല്ലു തന്നെയായിരുന്നു. കല്ലു ചിരിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവൾ കരഞ്ഞപ്പോൾ നമ്മൾ കരഞ്ഞു. അവൾ ഭക്തിയോടെ അയ്യപ്പ എന്ന് വിളിച്ചപ്പോൾ തനുവും മനവും നിറഞ്ഞ ഭക്തി പാരവശ്യത്തോടെ നമ്മളും അയ്യപ്പാ എന്ന് വിളിച്ചു.

മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമായിരുന്നില്ല,മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയായിരുന്നു . മതേതര മുഖംമൂടി ഇട്ട കേരളത്തിൻ്റെ sickular ചിന്താഗതിക്കാരുടെ കടയ്ക്കൽ ആഞ്ഞാഞ്ഞു വെട്ടി നൂറ് കോടി ക്ലബ്ബിൽ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ

 

LEAVE A REPLY

Please enter your comment!
Please enter your name here