അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

0
33

കട്ടപ്പന: അഞ്ചുരുളി ജലാശയത്തില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍ ഇയാളുടെ ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലം പറമ്പില്‍ രാജേഷിന്റെ ഭാര്യ സൗമ്യ രാജേഷ് (28) എന്നിവരെയാണ് ജലാശയത്തില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 18 മുതല്‍ സൗമ്യയെ കാണാനില്ലെന്ന് കാണിച്ച് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മരിച്ച മനേഷിന്റെ കൂടെ പോയതായി പരാതിയില്‍ പറയുന്നുണ്ട്. രാവിലെ അഞ്ചുരുളിയില്‍ എത്തിയ സഞ്ചാരികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പനയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. ഇരുവരുടെയും കൈകള്‍ തുണി ഉപയോഗിച്ച് ബന്ധിച്ച ശേഷമാണ് ജലാശയത്തില്‍ ചാടിയത്. മൃതദേഹത്തിന് 3 ദിവസത്തോളം പഴക്കമുള്ളതായി പോലീസ് അറിയിച്ചു. മനേഷിന്റെ ഓട്ടോ റിക്ഷയിലാണ് ഇവര്‍ അഞ്ചുരുളിയില്‍ എത്തിയത്. 3 ദിവസമായി അഞ്ചുരുളിയിലെ വാഹന പാര്‍ക്കിംഗിനു താഴെ വശത്തായി ഓട്ടോയും കിടന്നിരുന്നു. മൃതദേഹം കണ്ടതോടെയാണ് വാഹനവും ആളുകള്‍ ശ്രദ്ധിച്ചത്. ബന്ധുക്കള്‍ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം തിരിച്ചറിഞ്ഞു. കട്ടപ്പന പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മരിച്ച സൗമ്യ രണ്ടു കുട്ടികളുടെ മാതാവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here