തൃശൂര്‍: ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് കോടതിയുടെ സ്‌റ്റേ. നോവലിസ്റ്റ് ലിസിയുടെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ നോവല്‍ സിനിമയാക്കുന്നുവെന്നാണ് ലിസിയുടെ പരാതി.

താന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നതെന്നു ലിസിയുടെ പരാതിയില്‍ പറയുന്നു. കേസ് പരിഗണിച്ച തൃശൂര്‍ ജില്ലാകോടതിയാണ് തല്‍ക്കാലിക ഉത്തരവിലൂടെ നിര്‍മ്മാണം തടഞ്ഞത്.

2017 ല്‍ ഡേവിഡ് കാച്ചപ്പിള്ളിയും ടോം ഇമ്മട്ടി എന്ന സംവിധായകനും നിര്‍മാതാവ് ടോണി വട്ടക്കുഴിയും വിലാപ്പുറങ്ങള്‍ എന്ന തന്റെ നോവല്‍ സിനിമയാക്കുന്നെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. കാട്ടാളന്‍ പൊറിഞ്ചു സിനിമയാക്കാനായിരുന്നു ധാരണയെന്നും 2018ല്‍ ഫലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയില്‍ നിന്ന് ടോം ഇമ്മട്ടിയും ഡേവിഡ് കാച്ചപ്പിള്ളിയും പിന്മാറുകയായിരുന്നെന്നും ലിസി പറഞ്ഞു.

എന്നാല്‍ ഇതിനുശേഷവും സിനിമയുമായി മുന്നോട്ടുപോകുവാന്‍ ഡാനിപ്രൊഡക്ഷന്‍സ് തീരുമാനിക്കുകയായിരുന്നെന്നും പിന്നീട് തന്റെ നോവലിലെ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നുപറയുന്ന കഥയുമായി ചിത്രീകരണം തുടങ്ങുകയാണെന്ന് മനസിലാക്കിയാണ് നടപടിക്ക് നീങ്ങിയതെന്നും ലിസി വ്യക്തമാക്കി. ‘പൊറിഞ്ചു മറിയം ജോസ്’ എന്നാണ് ജോജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here