നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. മഴ കാരണമാണ് കുഴി അടയ്ക്കുന്നതിൽ വീഴ്ചവന്നതെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ കുഴികളെല്ലാം അടയ്ക്കും. മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികൾ പൂർണമായി അടയ്ക്കും.
മരിച്ച ഹാഷിമിന്റെ കുടുംബത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നത് സംബന്ധിച്ച് കമ്പനി മാനേജ്മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു