ഉത്സവങ്ങള്‍ ആരംഭിച്ചു; വീട്ടുമുറ്റങ്ങളില്‍ കളിമണ്ണെഴുത്തും തുടങ്ങി

0
38
കൊടുവായൂര്‍ മുറ്റം ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകുന്നവര്‍.

പുതുനഗരം: പ്രാദേശിക ഉല്‍സവങ്ങള്‍ , ഗ്രാമങ്ങളില്‍ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുവാന്‍ ആരംഭിച്ചു. വേനല്‍ അടുക്കുന്നതോടുകൂടിയാണ് ഗ്രാമങ്ങളിലെ വീടുകളില്‍ മുറ്റങ്ങള്‍ ചെമ്മണ്ണ് ഉപയോഗിച്ച് മെഴുകുന്നത്. കാറ്റുള്ള സമയങ്ങളില്‍ മുറ്റത്തുള്ള പൊടിപടലങ്ങള്‍ വീടുകള്‍ക്കകത്ത് വരാതിരിക്കുവാനും ധാന്യങ്ങല്‍ ഉണക്കുന്നതിനും ഇതിനെല്ലാം പുറമെ വേനലില്‍ മുറ്റത്ത് രാത്രികളില്‍ കുടന്നുറങ്ങുന്നതിനുമാണ് മണ്ണ് ഉപയോഗിച്ച് വീടുകളുടെ മുറ്റങ്ങള്‍ മെഴുകുന്നത്. ഓലമേഞ്ഞ വീടുകളും ഓടിട്ട വീടുകളിലുമാണ് കൂടുതലായി കിഴക്കന്‍ മേഖലകളില്‍ മുറ്റങ്ങള്‍ മെഴുകുന്നത്.ശബരിമല സീസണ്‍ കഴിയുന്നതോടെ പ്രാദേശിക പൊങ്കല്‍ ഉല്‍സവങ്ങള്‍ ആരംങിക്കുന്നതിനാല്‍ മുറ്റത്തെ മെഴുകനിന് പ്രാദേശിക ക്ഷേത്ര ഉല്‍സവങ്ങളുമായി ബന്ധമുണ്ടെന്ന് കാരണവരായ രക്കന്‍ പറയുന്നു. ആദ്യകാലങ്ങളില്‍ മെഴുകുന്നതിനുള്ള ചെമ്മണ്ണ് നെല്‍പാടങ്ങളില്‍ നിന്നും ലഭിക്കുമായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച്വര്‍ഷത്തിലധികമായി മുറ്റം മെഴുകുന്നതിന് 1000, 2000 രൂപ നല്‍കി ചെമ്മണ്ണ് വാങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് കൊടുവായൂര്‍ വാസികള്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here