പാലക്കാട് : പട്ടാമ്പിയിൽ ഭാര്യയേയും ഭർത്താവിനേയും വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻകാവിൽ പുരയ്ക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി.
തൂങ്ങിയ നിലയിലാണ് ഭർത്താവ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. സുജിതയുടെ മൃതദേഹം അഴുകി ദുർഗന്ധം പുറത്തേക്ക് വന്നപ്പോൾ വൈകീട്ട് ആറരയോടെ ഇവർ താമസിക്കുന്ന വാടക ക്വാട്ടേഴ്‌സിന്റെ സമീപത്തുണ്ടായിരുന്ന ടൈൽസ് തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്. തുടർന്ന് ബിൽഡിങ് ഓണറെ വിവരം അറിയിക്കുകയായിരുന്നു.
ഷൊർണ്ണൂർ ഡിവൈഎസ്പി പി സി ഹരിദാസൻ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ദരടങ്ങുന്ന സംഘം ശാസ്ത്രീയ പരിശോധന നടത്തും. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.
സ്ത്രീ നിലത്ത് മരിച്ച് കിടക്കുന്നതായാണ് കണ്ടത്. സമീപത്ത് രക്തം കെട്ടിക്കിടക്കുന്നുണ്ട്. പുരുഷൻ ജനലിൽ കെട്ടിയ സാരിയിൽ കഴുത്ത് കുരുക്കിയ നിലയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായിറൂമിൽനിന്ന്ഇരുവരുംപുറത്തുപോയതായി കണ്ടിട്ടില്ലന്ന് പ്രദേശവാസികൾ പറഞ്ഞു.
ദമ്പതികൾക്ക് പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഏതാനും ദിവസങ്ങളായി ഷാജിയുടെ വീട്ടിലാണ് കുട്ടി. സുചിത്രയും ഷാജിയുംതമ്മിൽകുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന.