കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന്; ഉമ്മന്‍ചാണ്ടിയുടെയും വേണുഗോപാലിന്റെയും കാര്യം രാഹുല്‍ തീരുമാനിക്കും; സാധ്യതാ പട്ടിക ഇങ്ങനെ

0
3

ഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഇന്നലെ രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. വൈകീട്ടാണ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരുക. വയനാട്, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ സ്ഥാനാര്‍ത്ഥിയായേക്കും.ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഇന്ന് തീരുമാനം കൈക്കൊള്ളും.

സാധ്യതാ പട്ടിക: കാസര്‍കോഡ്: സുബ്ബറായ്, കണ്ണൂര്‍: കെ സുധാകരന്‍, കോഴിക്കോട്: എംകെ രാഘവന്‍: വയനാട്: കെസി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍: വടകര: ടി സിദ്ദിഖ്: തൃശൂര്‍: ടിഎന്‍ പ്രതാപന്‍, പാലക്കാട്: ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍,: ആലത്തൂര്‍: രമ്യ ഹരിദാസ്, ചാലക്കുടി: ബെന്നി ബഹനാന്‍, എറണാകുളം: ഹൈബി ഈഡന്‍, ഇടുക്കി: ഉമ്മന്‍ചാണ്ടി, ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട: ആന്റോ ആന്റണി, ആലപ്പുഴ: അടൂര്‍ പ്രകാശ്, ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരം: ശശി തരൂര്‍

വെള്ളിയാഴ്ച നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ചു പൂര്‍ണധാരണയായില്ല. ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്നതാണ് തീരുമാനം വൈകാന്‍ കാരണം. ശനിയാഴ്ച രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമാകൂ.

തിരക്കിട്ട കൂടിയാലോചനകളാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണി വരെ നീണ്ട സ്‌ക്രീനിങ് കമ്മറ്റി യോഗത്തിന് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കാനായില്ല.

വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ആന്റോ ആന്റണി തന്നെ വരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരം. കെ സി വേണുഗോപാല്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും അടൂര്‍ പ്രകാശിനേയുമാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലിലും അടൂര്‍ പ്രകാശിന്റെ പേരാണ് പരിഗണനയില്‍. എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനെ വീണ്ടും കളത്തിലിറക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

വയനാട്ടില്‍ കെ സി വേണുഗോപാല്‍ മത്സരിക്കണമെന്ന ശക്തമായ ആവശ്യം ഇപ്പോഴും നേതൃത്വത്തിന് മുന്നില്‍ നിലനില്‍ക്കുന്നുണ്ട്.
വടകരയില്‍ മുല്ലപ്പള്ളിയില്ലെങ്കില്‍ കെ കെ രമയുടെ പേര് പരിഗണിക്കണം എന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ?ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും. ഇടുക്കിയില്‍ പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന അഭിപ്രായത്തോടും ഹൈക്കമാന്റ് പ്രതികരണം അനുകൂലമല്ല. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here