ഒളിക്യാമറയില്‍ നിന്ന് തെളിഞ്ഞുവന്ന രാഘവന്‍

0
8

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിലും ഉലയാതെ നിന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയായിരുന്നു തനിക്കെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.
സര്‍ക്കാരും പൊലീസും ചേര്‍ന്ന് വളഞ്ഞിട്ട് ഉപദ്രവിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ തനിക്കൊപ്പം നിന്നു. യു.ഡി.എഫ് ഒരുമിച്ചു നിന്നതിന്റെ ഫലമാണിതെന്നും രാഘവന്‍ പ്രതികരിച്ചു.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച്കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട്, പണം കൈമാറാന്‍ തന്റെ ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നിതന്റെ ദൃശ്യങ്ങളാണ് ഒരു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവിവിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ തുടക്കത്തില്‍ പിന്നില്‍ നിന്നെങ്കിലും പിന്നീട് ക്രമാനുഗതമായി ലീഡുയര്‍ത്തി വിജയത്തിലേക്കെത്തുകയായിരുന്നു രാഘവന്‍. ഇത് തുടര്‍ച്ചയായി മൂന്നാം വിജയമാണ് രാഘവന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here