സിംഗപുർ: സമാജ്വാദി പാർട്ടി മുൻ നേതാവും രാജ്യസഭാ എംപിയുമായ അമർ സിംഗ് (64) അന്തരിച്ചു. സിംഗപുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏതാനും മാസങ്ങളായി അമർ സിംഗ് വൃക്ക സംബന്ധമായ അസുഖത്തിന് സിംഗപുരിൽ ചികിത്സയിലായിരുന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ബന്ധുവാണ് ‘
സമാജ് വാദി പാർട്ടിയിൽ മുലായം സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന അമർ സിംഗ് 2010ൽ പാർട്ടിയിൽ നിന്നും പുറത്തായിരുന്നു. പിന്നീടും പാർട്ടിയുമായി സഹകരിച്ചിരുന്ന അദ്ദേഹംഅഖിലേഷ്യാദവ്നേതൃനിരയിലെത്തിയതോടെ പാർട്ടിയുമായി പൂർണമായും അകന്നു.
2011ൽ രാഷ്ട്രീയ ലോക് മഞ്ച് സ്ഥാപിച്ച് 2012ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു