കൊച്ചി: ഗോപി കോട്ടമുറിയ്ക്കൽ മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ജപ്തി വിവാദത്തിന് പിന്നാലെയാണ് രാജി. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുതിർന്ന സിപിഎം നേതാവായ ഗോപി കോട്ടമുറിയ്ക്കലിന്റെ രാജിയെന്നാണ് റിപ്പോർട്ട്.
ഗോപി കോട്ടമുറിക്കൽ നിലവിൽ കേരള ബാങ്ക് ചെയർമാനാണ്. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, മാനേജർ സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർക്കെതിരെ പിന്നാലെ ബാങ്ക് സിഇഒ ജോസ് കെ. പീറ്ററും രാജിവച്ചിരുന്നു.
മൂവാറ്റുപുഴ പേഴയ്ക്കാപിള്ളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് വീട് ജപ്തി ചെയ്തതിനെ തുടർന്നുള്ള വിവാദങ്ങളാണ് രാജിയിലേക്ക് നയിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥലത്തെത്തി ബാങ്കുകാർ പൂട്ടിയ വീട് തുറ