കൊച്ചി ഇൻഫോ പാർക്ക് പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടത്തിയത്. ഇന്ന് വൈകുന്നേരത്തോടെ അജികുമാറിനെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

അജികുമാറിന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ബന്ധുക്കൾ തീരുമാനിച്ചിരുന്നു. കളമശേരി സെയിൽസ് ടാക്‌സ് ഇന്റലിജൻസ് വിഭാഗം ജിഎസ്ടി ഓഫീസറാണ് അജികുമാർ. കഴിഞ്ഞ 30 മുതലാണ് അജികുമാറിനെ കാണാതായത്. മൂന്ന് മാസം മുൻപാണ് പുനലൂരിലെ ഓഫീസിൽ നിന്ന് അജികുമാർ കാക്കനാട് ഓഫീസിലേക്ക് സ്ഥലം മാറിയെത്തിയത്.

അവധിക്ക് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കാനായി എറണാകുളത്തേക്ക് തിരിച്ച അജികുമാറിനെ പിന്നീട് കാണാതാകുകയായിരുന്നു. പുനലൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് അജികുമാർ കടുത്ത മാനസീക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here