കൊച്ചി: നോർ പറവൂരിലും പെട്രോൾ പമ്പിലും മോഷണം..ചെറായി ദേവസ്വം നടയിലെ രംഭാ ഓട്ടോ ഫ്യുവൽ സിലാണ് ഇന്ന് രാവിലെ 3 മണിക്ക് ശേഷം മോഷണം നടന്നത്. ഇന്നലത്തെ കളക്ഷൻ1.30 ലക്ഷം രൂപയും, മൊബൈൽ ഫോണുംകവർന്നു.പമ്പിലെ ഓഫീസിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.മുനമ്പം പോലിസ് കേസ് എടുത്ത് അനേഷണംആരംഭിച്ചു.മോഷ്ടാക്കളുടെസീസീ ടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചു
അതേസമയം, കോഴിക്കോട്ടും സമാന സംഭവം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ടാണ് പണം കവർന്നത്. അമ്പതിനായിരം രൂപ കവർന്നതായിയാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കറുത്ത മുഖംമൂടി ധരിച്ച ഒരാളാണ് പമ്പിലെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇയാളും റാഫിയും തമ്മിൽ മൽപ്പിടുത്തമുണ്ടായി. റാഫിയെ ക്രൂരമായി മർദിക്കുകയും കൈ തുണി കൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടർന്ന് പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് പോലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.