കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങൾ നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ റിപ്പോർ ട്ട് ചെയ്ത രണ്ട് മരണങ്ങൾ സംബന്ധിച്ച സംശയ ങ്ങൾ മൂലമാണ് ജാഗ്രതാ നിർദേശം നൽകിയത്. മ രണപ്പെട്ടവരുടെ ശരീരത്തിൽ നിന്നുള്ള സാംപിളു കൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമാകും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുക.
സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യവ കുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉ ന്നതതലയോഗം ചേർന്നു. ജില്ലയുടെ ഏത് ഭാഗ ത്തുനിന്നുള്ളവർക്കാണ് നിപാ ബാധ സംശയിക്കു ന്നതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
നിപാ ബാധ മൂലം മരിച്ചെന്ന സംശയിക്കപ്പെടുന്ന ഒരാളുടെ ബന്ധുക്കൾ ആശുപത്രിയിലെ തീവ്ര പ രിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.