ന്യൂഡൽഹി.സ്കൂൾ ചരിത്ര പഠനത്തിൽ രാമായണവും, മഹാഭാരതവും ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി. വിദഗ്ദ സമിതിയുടെ ശിപാർശ. ക്ലാസിക്കൽ ചരിത്ര ത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരത വും പാഠഭാഗത്ത് ഉൾപ്പെടുത്തുക.

ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവ രുകളിൽ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ രൂപീകരിച്ച ഉ ന്നതതല സമിതി ശിപാർശ ചെയ്തു.

സമിതി ചെയർപഴ്‌സൺ സി.ഐ. ഐസക്കിനെ ഉ ദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർ ട്ട് ചെയ്തത്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ വി ദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പി ക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്നും ഐ സക് പറഞ്ഞു.

സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മ ഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്ക ണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗമാരപ്രായത്തി ലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേ ണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തി യെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.

ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥിക ൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്ന ത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാ ണ്. അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യ ത്തോടും സംസ്ക്‌കാരത്തോടും സസ്നേഹം വളർത്തി യെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്- അദ്ദേ ഹം പറഞ്ഞു.

ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങ ൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യ സേവനമാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here