തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃ ക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർ ശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെര ഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സുതാര്യ വും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീ കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാന ത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരുമാണ്. 85 വയസ് പിന്നിട്ട 2,49,960 വോ ട്ടർമാരും 100 വയസ് പിന്നിട്ട 2,999 പേരും സംസ്ഥാ നത്തുണ്ട്.

3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ട ർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർ ക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മാർച്ച് 25 വ രെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷി ക്കുന്നവർക്ക് ലോക്സഭാതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്മതിദാനാവ കാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകുമെ ന്ന് സഞ്ജയ് കൗൾ അറിയിച്ചു.

വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തെര ഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അട ക്കം ആകെ 25,358 ബൂത്തുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

സ്ത്രീ, ഭിന്നശേഷി, യുവ, സൗഹൃദ ബൂത്തുകളുംമാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന 100 ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന പത്തു ബൂത്തുകൾ, 2,776 മാതൃക ബൂത്തുകൾ എന്നിവയും ഒരുക്കും.85 വയസിനു മുകളിൽ പ്രായമുള്ള വോട്ടർമാർ ക്കും 40 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാ ർക്കും വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യമു ണ്ടാകുമെന്നും സഞ്ജയ് കൗൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here