ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസും നാട്ടുകാരും; അന്വേഷണം രാജസ്ഥാനിലേക്ക്

0
12

കൊല്ലം: കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം യുവാവിനോടൊപ്പം പോയതാണെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്. അമ്മ വിളിച്ചിട്ടും കേള്‍ക്കാതെ പെണ്‍കുട്ടി കാറില്‍ കയറിപ്പോകുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പറയുന്നു.

പെണ്‍കുട്ടിയും പ്രതിയുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവരും മുമ്പ് ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും അതിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇരുവരും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ്.

നിലവിലെ ഫോണ്‍ നമ്പറുകളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഇരുവരും ബന്ധം തുടര്‍ന്നിരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രണയത്തെ തുടര്‍ന്നുള്ള ഒളിച്ചോട്ടമായാണ് പ്രാഥമിക വിലയിരുത്തല്‍. ഇരുവരും അടുത്തിടപഴകിയിരുന്നതായി മൊഴികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ പോക്സോ നിയമ പ്രകാരം തട്ടിക്കൊണ്ടുപോകലിനാണ് കേസ് എടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറയുന്നു.

അതേസമയം, പെണ്‍കുട്ടിയെയും യുവാവിനെയും തേടിയുള്ള പൊലീസിന്റെ അന്വേഷണം രാജസ്ഥാനിലേക്ക്. പെണ്‍കുട്ടിയുടെ സ്വദേശമായ രാജസ്ഥാനിലേക്ക് ഇരുവരും കടന്നേക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടു നീങ്ങുന്നത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും റോഡ് മാര്‍ഗം എറണാകുളത്ത് എത്തി അവിടെ നിന്ന് ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ ബംഗളൂരുവില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയേയും അടുപ്പമുണ്ടായിരുന്ന യുവാവിനേയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് അന്വേഷണം രാജസ്ഥാനിലേക്ക് നീങ്ങുന്നത്. മറ്റൊരു സംഘത്തെയാണ് രാജസ്ഥാനിലേക്ക് അയച്ചിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരും മൊബൈല്‍ ഓണ്‍ ആക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നു.

ഓച്ചിറ പള്ളിമുക്കിനു സമീ%ഗ ശില്‍വവില്‍പ്പന നടത്തുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെ കഴിഞ്ഞ 18 നു രാത്രിയാണ് തട്ടിക്കൊണ്ടുപോയത്. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here