വോട്ടിങ് മെഷീനെതിരെ പരാതിപ്പെട്ടു; തെറ്റെന്നു കണ്ടെത്തിയപ്പോള്‍ രണ്ടു പേര്‍ അറസ്റ്റിലായി

0
4

കൊല്ലം: വോട്ടിങ് മെഷീനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു പേര്‍ അറസ്റ്റില്‍. പരിശോധനാ വോട്ടില്‍ പരാതി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. പന്മന സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

നേരത്തെ തിരുവനന്തപുരം പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ടിട്ടപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് പതിഞ്ഞെന്ന് പരാതിപ്പെട്ട വോട്ടര്‍ എബിന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ഐപിസി 177ാം വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. വോട്ട് ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് പതിഞ്ഞെന്നായിരുന്നു പരാതി. രണ്ടാമത് വോട്ട് ചെയ്തപ്പോള്‍ പരാതി തെറ്റെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് എബിനെ അറസ്റ്റ് ചെയ്തത്.

വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നായിരുന്നു പരാതി. തുടര്‍ന്നു നടത്തിയ ടെസ്റ്റ് വോട്ടില്‍ പ്രശ്‌നം കാണാതിരുന്നതിനെ തുടര്‍ന്നാണു നടപടി. അതേ സമയം ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും താന്‍ ചെയ്ത വോട്ട് മറ്റൊരു പാര്‍ട്ടിക്കാണു പോയതെന്നു വിവിപാറ്റില്‍ കണ്ടെതാണെന്നും എബിന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here