കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയും മന്ത്രി കെ.ടി. ജലീലിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന മന്ത്രി ജലീലിന് കൈമാറിയ കിറ്റ് ധാന്യക്കിറ്റാണോ സ്വർണക്കിറ്റാണോ എന്ന് സംശയമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് സംഘവുമായി മന്ത്രിക്ക് ബന്ധമുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളാണ് ജലീൽ. നേരത്തെയും ജലീൽ തീവ്രവാദ സംഘങ്ങളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സെക്രട്ടറിയുടെ ഫോണിലൂടെ മന്ത്രി സ്വർണക്കടത്തു സംഘവുമായി സംസാരിച്ചിട്ടില്ല എന്ന് എന്തുറപ്പാണ് ഉള്ളത്. ഇതിനു മുൻപും ജലീൽ സ്വപ്നയെ വിളിച്ചതിന് തെളിവ് പുറത്തുവന്നു. മന്ത്രിയുടെ വാക്കുകൾ വിശ്വാസ യോഗ്യമല്ല. അദ്ദേഹത്തിന്‍റെ വാക്കുകളിൽ ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ജലീൽ നൽകുന്നത് വസ്തുതാപരമായ വിശദീകരണമല്ല. ജലീലും ഓഫീസും സംശയത്തിന്‍റെ നിഴലിലാണെന്നും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ ഫോൺ വിളി സംബന്ധിച്ച് ചീഫ് സെക്രട്ടറി തലസമിതി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥൻ ആരോപണ വിധേയനായ കേസാണോ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് എന്ത് പ്രഹസനമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാൻ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി കാര്യങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here