ന്യുഡൽഹി: അയോധ്യയിലെ രാമക്ഷേത്ര തറക്കല്ലിടലിന് വന്‍ ഒരുക്കങ്ങള്‍. നാല്പതു കിലോയുടെ വെള്ളി ഇഷ്ടികയില്‍ രാമക്ഷേത്രത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് അഞ്ചിനു തറക്കല്ലിടും. ബാബറി മസ്ജിദ് തകര്ക്കലിലെത്തിച്ച 1992ലെ രഥയാത്രയുടെ നായകന് എല്‍.കെ. അഡ്വാനിയും പ്രധാനമന്ത്രിയെ അനുഗമിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, നിതീഷ് കുമാര്‍, ഉദ്ധവ് താക്കറെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്രമന്ത്രിമാര്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടക്കം 50 പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
വിശ്വാസികള്‍ക്കായി അയോധ്യയിലെങ്ങും കൂറ്റന്‍ ഇലക്ട്രോണിക് ബോര്‍ഡുകളും സിസിടിവികളും സ്ഥാപിച്ച് രാമക്ഷേത്രത്തിന്റെ ഭൂമിപൂജ സംപ്രേക്ഷണം ചെയ്യും. ദേശീയ ടെലിവിഷനുകളും പരിപാടി തല്‍സമയം സംപ്രേക്ഷണം ചെയ്യും. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകളുടെ എണ്ണം കുറച്ചതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.