കൊച്ചി: കെ എസ് ഇ ബിയുടെ വെബ്‌സൈറ്റില്‍ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് ഹാക്കര്‍മാരുടെ അവകാശവാദം. ഇതില്‍ ആയിരത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് ഫയലായി ഇവര്‍ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

കണ്‍സ്യൂമര്‍ നമ്പര്‍, അടക്കാനുള്ള തുക, ജില്ല, പേര് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ട ഫയലിലുള്ളത്. കെ ഹാക്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തു വിട്ടത്. മൂന്ന് മണിക്കൂര്‍ കൊണ്ട് കെ എസ് ഇ ബി വെബ്‌സൈറ്റിന്റെ ഡാറ്റാബേസില്‍ പ്രവേശിക്കാനായെന്നും ചോര്‍ന്നു കിട്ട വിവരങ്ങള്‍ക്ക് അഞ്ചു കോടി രൂപ മൂല്യമുണ്ടെന്നുമാണ് ഹാക്കര്‍മാരുടെ അവകാശ വാദം.

വിവരങ്ങള്‍ വില്‍ക്കുന്നത് കെ ഹാക്കേഴ്‌സിന്റെ ലക്ഷ്യമല്ലാത്തതിനാല്‍ മൂന്ന് ലക്ഷം പേരുടെ വിവരങ്ങള്‍ മാത്രമെ എടുത്തിട്ടുള്ളുവെന്നും ഹാക്ക് ചെയ്ത വിവരം ഇതുവരെ കെഎസ്ഇബി അറിഞ്ഞിട്ടില്ലെന്നും മൂന്ന് മാസം കൊണ്ട് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിവരങ്ങള്‍ നഷ്ടമാകുമെന്നും ഹാക്കര്‍മാര്‍ പറയുന്നു.അടുത്തതായി പിഎസ്‌സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാന്‍ പോകുകയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here