തിരുവനന്തപുരം : തിരുവനന്തപുരത്ത് യത്തീംഖാനയിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പീഡനമുണ്ടായെന്ന പരാതി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ നേരിട്ടന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കുട്ടിയെ പരിശോധിച്ച ഡോക്ടർ പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വഞ്ചിയൂർ പോലീസിന് നിർദ്ദേശം നൽകിയെങ്കിലും പോലീസ് കേസ്അട്ടിമറിക്കുകയായിരുന്നു.
തന്റെ അനുമതിഇല്ലാതെ കുട്ടിയെ യത്തീംഖാനക്ക് കൈമാറിയ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും വള്ളക്കടവ് യത്തീഖാനക്കുമെതിരെ നടപടി വേണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം. യത്തീംഖാനയിലെ വാർഡനിൽ നിന്നുമാണ് കുട്ടിക്ക് ദേഹോപദ്രവം ഏറ്റത്. യത്തീംഖാനയിലെ മറ്റ് ചില കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായതായും പരാതികൾ ഉയരുന്നുണ്ട്.