ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. മദ്യ വിതരണം പാഴ്സലായി മാത്രമാവും നടത്തുക. കൊറോണ വ്യാപനം രൂക്ഷമായി തുടുന്നതിനിടെ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി ഉടൻ നൽകേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
കൊറോണ കുറയാതെ നിൽക്കുമ്പോൾ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിൽ അനുഭവപ്പെടുന്ന വലിയ ക്യൂ കുറക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഹൈക്കോടതി നർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.