കൊച്ചി: ഓപ്പറേഷൻ വാഹിനി’ക്ക് തുടക്കം മായി..കളമശേരി നിയോജക മണ്ഡലത്തിലെ ഓഞ്ഞിത്തോടില്‍ ഓപ്പറേഷന്‍ വാഹിനി പദ്ധതിയോടൊപ്പം ഒരു വാര്‍ഡില്‍ ഒരു തോട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി പി.രാജീവ് നിർവഹിച്ചു..

പുതിയ തലമുറയ്ക്ക് വേണ്ടി,പുഴയും ജലാശയങ്ങളും വീണ്ടെടുക്കുന്നതിന്നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് ഓപ്പറേഷൻ വാഹിനി.

ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ സംരംഭം വിജയിപ്പിക്കുക.പ്രളയം ബാധിക്കാത്ത,
മഴക്കാലത്ത് ക്യാമ്പുകളില്ലാത്ത ജില്ലയായി എറണാകുളം മാറണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പെരിയാറിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന തോട് നവീകരണത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബുകള്‍ തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തമുണ്ടാകും.
8 കോടി രൂപ ആലങ്ങാട്, കടുങ്ങല്ലൂര്‍ മേഖലയിലെ തോടുകളുടെ നവീകരണത്തിനും ഏലൂര്‍ മേഖലയില്‍ രണ്ടുകോടി രൂപയും നരണിത്തോടിന് 1.32 കോടി രൂപയും ഉള്‍പ്പെടെ ആകെ 12 കോടി രൂപ കളമശ്ശേരി മണ്ഡലത്തിൽ അനുവദിച്ചതായി പി.രാജീവ് പറഞ്ഞു

കാലവര്‍ഷത്തിനു മുമ്പ് തോടുകളിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കും.
തോടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കല്‍, ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യും. തോടുകളിൽ വെള്ളം ഉള്‍ക്കൊള്ളാവുന്ന പരമാവധി ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

ഉദ്ഘാടന ദിനത്തിൽ തന്നെ ഇരുന്നൂറിനടുത്ത് തോടുകളില്‍ ജില്ലയില്‍ നവീകരണം ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയിലൂടെ വാരുന്ന എക്കല്‍ ലേലത്തിലൂടെ വിതരണം ചെയ്ത് ലഭിക്കുന്ന വരുമാനം അതാത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here