മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഗസ്റ്റ് അഞ്ചിനാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രി തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതോടെ പുഴയിലെ നീരൊഴുക്ക് വർധിച്ച് പല വീടുകളിലും വെള്ളം കയറിയിരുന്നു. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർഥിച്ചത്