ആലുവ: ആലുവപ്പുഴയിൽ മുങ്ങികൊണ്ടിരുന്ന യുവതിയെ സ്വജീവൻ പണയം വച്ച് രക്ഷപ്പെടുത്തി അഭിമാനമായി കിഴക്കേ കടുങ്ങല്ലൂർ വളഞ്ഞമ്പലം നാറണക്ക പറമ്പിൽ വീട്ടിൽ സനീഷും, മണിയേലിപടി
കാട്ടിലപറമ്പിൽ വീട്ടിൽ ജിതിൻകുമാറും,
തോട്ടക്കാട്ടുകര ആൻഡ്രുസും
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പഴയമാർത്താണ്ഡ വർമ പാലത്തിന് താഴെ ഇറിഗേഷഷൻ പമ്പിങ് സ്റ്റേഷനു സമീപമാണ് യുവതി ചാടിയത്. കടുങ്ങല്ലൂർ സ്വദേശികളായ യുവാക്കൾ പാലത്തിൻ്റെ നടപ്പാലത്തിലൂടെ നടന്നു വരികയേയാണ് ഒരു സ്ത്രീ പുഴയിൽ മുങ്ങി താഴുന്നത് കണ്ടത്. ഇവർ ഉടനെ പുഴയിലേക്ക് ചാടാൻ ശ്രമിച്ചു എങ്കിലും പിന്നീട് സമീപ വഴിയിലൂടെ പാലത്തിനടിയിലൂടെ എത്തി പുഴയിലെ നിലയില്ലാ കയത്തിലേക്ക് ജീവൻ പണയം വച്ചാണ് ഇവരെ രക്ഷിച്ചത്.
ആദ്യം പുഴയിലിറങ്ങിയ സനീഷ് ഇവരുടെ കൈയ്യിൽ പിടിച്ച് വലിച്ചപ്പോൾ മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന സ്ത്രീ സനീഷിനേയും വലിച്ചു മുങ്ങി, കൂടെയിറങ്ങിയ ജിതിൻയുവതിയെ മുടിക്ക് പിടിച്ച് വലിച്ചു കയറ്റുകയായിരുന്നു. യുവതി വലിച്ച് മുക്കിയതിനാൽ സനീഷും അപകടം മണത്തു.ഇതേ സമയം സമീപവാസിയായ ആൻഡ്രൂസും സഹായത്തിനായി നീന്തി എത്തി.
വിവരമറിഞ്ഞ് സ്കൂ ബാ ടീം എത്തി എങ്കിലും യുവാക്കൾഇവരെകരക്കെത്തിച്ചിരുന്നു.കൺട്രോൾ റൂം പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവർ എറണാകുളത്ത് പത്ത് വർഷത്തിലധികമായി താമസിക്കുന്ന ആന്ധ്ര സ്വദേശിനി ആണെന്നാണ് വിവരം. കാറിനാണ് എത്തിയത് എന്നും സൂചനയുണ്ട്.