തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ ആറു പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

1,2. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 പുരുഷൻ, 40 പുരുഷൻ)
3. ജൂൺ 16ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59, പുരുഷൻ)
4. ജൂൺ 19ന് സൗദി അറേബ്യയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (41, സ്ത്രീ)
5. ജൂൺ 19ന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (30, പുരുഷൻ)
6. ജൂൺ 15ന് ബഹ്‌റൈനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (22, പുരുഷൻ)
7. ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (38, പുരുഷൻ)
8. ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (56, സ്ത്രീ)
9. കുവൈറ്റിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28, പുരുഷൻ)
10. ജൂൺ 13ന് ഷാർജയിൽ നിന്ന് വന്ന തൃശൂർ കിഴക്കേകോട്ട സ്വദേശി (41, പുരുഷൻ)
11. ജൂൺ 17ന് ചെന്നൈയിൽ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56, പുരുഷൻ)
12. ജൂൺ 13ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48, പുരുഷൻ)
13. സൗദി അറേബ്യയിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (28, പുരുഷൻ)
14 കുന്നംകുളം സ്വദേശി (49, പുരുഷൻ).

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 14862 പേരും ആശുപത്രികളിലും 145 പേരും ഉൾപ്പെടെ ആകെ 15007 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച നിരീക്ഷണത്തിന്‍റെ ഭാഗമായി 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ്ജ് ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 1165 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 777 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.

ചൊവ്വാഴ്ച അയച്ച 212 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 7872 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 7512 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 360 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2630 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ചൊവ്വാഴ്ച 464 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 40970 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.

ചൊവ്വാഴ്ച 175 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 590 പേരെ സ്‌ക്രീൻ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here