കോവിഡ് രോഗവ്യാപനം: പ്രതിഷേധ സമരങ്ങള്‍ തടയണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവുകളും പാലിക്കാതെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ കര്‍ശനമായി തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ സമരവും ധര്‍ണയും നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംഘടനകള്‍ക്കും പൗരന്മാര്‍ക്കും ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. ഇതിനു വിരുദ്ധമായ സമരങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രതിഷേധ സമരങ്ങളും ധര്‍ണകളും നടത്തിയവര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ വ്യാപന സാധ്യത വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്ത് അനുമതിയില്ലാതെ കൂടിച്ചേരല്‍, ധര്‍ണ, പ്രതിഷേധ സമരങ്ങള്‍, പ്ര കടനങ്ങള്‍ എന്നിവ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങളിലും സുപ്രീംകോടതിയുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായി സമരം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്നും ഇത്തരം സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആ വശ്യം. എറണാകുളം സ്വദേശികളായ അഡ്വ. ജോണ്‍ നമ്പേലി ജൂനിയര്‍, പ്രവീണ്‍ ജി. പൈ, സജി വി. നായര്‍ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here