തിരുവനന്തപുരം:അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്.
ശബരിമല വിമാനത്താവളം നിര്‍മാണത്തിന് കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചതില്‍ അഴിമതിയുണ്ട്.കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബര്‍ഗര്‍ കമ്പനിക്ക് ചെറുവള്ളി എസ്റ്റേറ്റില്‍ കയറാന്‍ പറ്റിയില്ല. ലോകവ്യാപകമായി വലിയ അഴിമതി നടത്തിയ കമ്പനിയാണിതെന്ന് ചെന്നിത്തല ആരോപിച്ചു.

സ്വർണക്കടത്ത് എൻഐഎ അന്വേഷിക്കട്ടെ. എന്നാൽ ആ അന്വേഷണപരിധിയിൽ വരാത്ത കാര്യങ്ങൾ സിബിഐ അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷനേതാവ്  ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here