കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ ഓഫീസിൽ ഹാജരാകുന്നതിന് പോകാൻ മന്ത്രി കെ.ടി.ജലീൽ നേരിട്ട് വിളിച്ച് തന്നോട്ട് വാഹനം ആവശ്യപ്പെടുകയായിരുന്നുവെന്ന് മുൻ എംഎൽഎ എ.എം.യൂസഫ്. പുലർച്ചെ 1.30നാണ് മന്ത്രി തന്നെ വിളിച്ചതെന്നും വെളുപ്പിന് 4.30ന് തന്റെ വാഹനം കളമശേരി റെസ്റ്റ്ഹൗസിൽ എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതനുസരിച്ച് വാഹനം 4.30നു തന്നെ റെസ്റ്റ്ഹൗസിൽ എത്തിച്ചിരുന്നു. അവിടെ നിന്നാണ് പിന്നീട് മന്ത്രി സ്വന്തം വാഹനം ഉപേക്ഷിച്ച് യൂസഫിന്റെ കാറിൽ എൻഐഎ ഓഫീസിലേക്ക് യാത്രതിരിച്ചത്. മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുന്നതിനു മന്ത്രി സുഹൃത്തിന്റെ സ്വകാര്യ വാഹനത്തിലായിരുന്നു എത്തിയ