കൊച്ചി: ഉത്ര വധക്കേസ് പ്രതി ഭർത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിന് കോടതി അനുമതി നല്കി.
നവംബര്‍ 13 മുതല്‍ മൂന്ന് ദിവസത്തേക്കാണ് അനുമതി. ചര്‍ച്ചയ്ക്ക് ശേഷം സൂരജിനെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോകും.
ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൂരജ്. ഓഗസ്റ്റ് 14നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്