തിരുവനന്തപുരം: താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. നട്ടാൽ കുരുക്കാത്ത പിതൃശൂന്യനുണകളാണ് ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് മുര ളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ താൻ കാൽനടയായി സഞ്ചരിച്ചത് ബിജെപി യിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണെന്നും മുരളീധ രൻ വ്യക്തമാക്കി. രാഹുലിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ പിക് ആക്കിക്കൊണ്ടാണ് മുരളീധരന്റെ പ്രതികരണം.
ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാ രണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹ ചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലി ക്കണമെന്നാണ് താൻ പറഞ്ഞത്. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രി സ്ഥാ നത്തെക്കാൾ തനിക്ക് അഭിമാനം സാധാരണ കോൺ ഗ്രസ് പ്രവർത്തകൻ ആകുന്നതാണ്.
അതുകൊണ്ട് കെ.കരുണാകരന്റെ മകനെ സംഘിയാ ക്കാൻ ആരും മെനക്കെടണ്ട. മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും മുരളീധരൻ വ്യക്തമാക്കി.