കോഴിക്കോട്: എസ്‌ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് വോട്ട് ലക്ഷ്യമിട്ടെന്ന് ബിജെപി. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം, യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ എന്നിവർ ഇഫ്ത‌ാറിൽ പങ്കെടുത്തതിനെയാണ് ബിജെപി പ്രസിഡൻ്റ് വിമർശിച്ചത്.

തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് മുന്നണികളുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർപങ്കെടുത്തപ്പോൾഹാലിളകിയ വരാണ് സിപിഎമ്മുകാർ.

അവരുടെ സ്ഥാനാർത്ഥിയുംബുദ്ധിജീവിയുമാണ് ഇപ്പോൾ നിരോധിതഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെരാഷ്ട്രീയ മുഖമായ എസ്‌ഡിപിഐയുടെഇഫ്‌താർ വിരുന്നിൽ പങ്കെടുത്തതെന്ന്ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻആരോപിച്ചു.

അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെപ്പോയെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here