ഒല്ലൂരിനെ കയ്യിലെടുത്ത് പ്രതാപന്റെ പര്യടനം

0
7

തൃശൂര്‍: കത്തിക്കയറുന്ന വെയിലത്തും തെരഞ്ഞെടുപ്പ് ആവേശം ഒട്ടും ചോരാതെ ഒല്ലൂര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം.
പാണഞ്ചേരി, മാടക്കത്തറ,നടത്തറ പുത്തൂര്‍ പഞ്ചായത്തുകളില്‍ പര്യടനത്തിനം നടത്തിയത്. രാലിലെ എട്ടോടെ പൊങ്ങണങ്കാടിന്റെ ഹൃദയ വായ്പ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പ്രതാപന്റെ ഇന്നലത്തെ ആദ്യ പരിപാടി.
കടകളില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നിട് പുതുനഗര്‍ കോളനിയില്‍ താമസിക്കുന്ന നാല്‍പ്പതോളം കുടുംബങ്ങളുടെ അടുത്തേക്കായിരുന്നു അടുത്ത സന്ദര്‍ശനം.
കൈകളില്‍ പൂക്കളുമേന്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്ഥാനാര്‍ത്ഥിയെ വരവേറ്റു. പേര് ചോദിച്ചും കുശലാന്വേഷണം നടത്തിയും പ്രായമാവരുടെഅനുഗ്രഹം വാങ്ങിച്ചും വോട്ടഭ്യര്‍ത്ഥന.
പിന്നീട് കട്ടിലപ്പൂവത്തെത്തിയപ്പോള്‍ കാത്തിരുന്ന വീട്ടുകാര്‍ ഐശ്വര്യത്തിന്റെ പ്രതിരൂപമായ കണിക്കൊന്ന നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.
കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും വോട്ടഭ്യര്‍ത്ഥന.നടന്നുനീങ്ങവെയാണ് സമീപത്തുള്ള ഇടതുപക്ഷ മുന്നണി ഓഫീസ് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം അവിടെയുള്ളവരോട് സ്‌നേഹം പങ്കുവെച്ച് വോട്ടഭ്യര്‍ത്ഥന. അവിടുന്നിറങ്ങി യാക്കോബായ സുറിയാനിപ്പള്ളിയില്‍ പിതാവിന്റെ ആശീര്‍വാദം ഏറ്റുവാങ്ങി.
മുടിക്കോട് സെന്ററില്‍ ബി.എം.എസ് പ്രവര്‍ത്തകരോടും മുട്ടിക്കല്‍ ഒന്നാം ബൂത്തില്‍ വച്ച് സി.ഐ.ടിയു പ്രവര്‍ത്തകരോടും നേരില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ മറന്നില്ല.
ചെന്നായ്പ്പാറ ദിവ്യ ഹൃദയാശ്രമത്തിലെ ഫാദര്‍ ജോര്‍ജ്ജ് കണമ്പ്‌ളാക്കലിന്റെ അടുത്ത് അനുഗ്രഹ്ം തേടിയെത്തി. അവിടുത്തെ അന്തേവാസികളോടൊപ്പം അല്‍പ്പസമയം ചിലവിട്ടു.
വൈകിട്ടോടെ ഒല്ലൂക്കരയിലും കൂര്‍ക്കഞ്ചേരിയിലും വോട്ടഭ്യര്‍ത്ഥനയുമായെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here